2011 മാർച്ച് 3, വ്യാഴാഴ്‌ച

പ്രണയത്തിന്റെ നിറഭേദങ്ങള്‍

        ഇത് വസന്തകാലമാണ്, പ്രണയത്തിന്റെ വസന്തകാലം. പൂക്കള്‍ക്കും, കിളികള്‍ക്കും, കാറ്റിനുമെല്ലാം എന്തു സന്തോഷമാണെന്നോ. പക്ഷെ, എന്തുകൊണ്ടോ എന്റെ മനസ്സില് മാത്രം ഒരു സന്തോഷവുമില്ല. ഒരു പക്ഷെ അവളെന്നിലുണ്ടാക്കിയ ശൂന്യതയാകാം അതിനു കാരണം. ഞങ്ങള്‍ക്കിടയില് പ്രണയത്തിന് യാതൊരു തടസ്സങ്ങളുമില്ലായിരുന്നു. ഞാനവള്‍ക്കു നല്കിയ ആദ്യത്തെ പ്രണയലേഖത്തിലെ വരികള്‍ പോലും ഇപ്പോഴും എന്റെ മനസ്സിലുണ്ട്.
       പ്രിയപ്പെട്ടവള്‍ക്ക്,
       എന്റെ പ്രണയത്തിന് ചെമ്പകപ്പൂവിന്റെ
       ഗന്ധമാണുള്ളത്.......
       അത് പൂത്തിരിക്കുന്നത് നിനക്കുവേണ്ടിയാണ്..,
       നിനക്കുവേണ്ടി മാത്രം..................
      കാലം കരുതി വെച്ചത് മറ്റൊന്നായിരുന്നു...., ഒരു ദിവസം ആരോ എന്നോടു പറഞ്ഞു 'ആക്സിഡന്റാണ് ....,പേടിക്കാനൊന്നുമില്ല." പക്ഷെ വീടിനോടടുത്തപ്പോള്‍ ആംബൂല൯സ് എന്നെ കടന്നു പോയി. അടുത്ത നിമിഷം എന്നിലുണ്ടായ കാഴ്ചയുടെ അവ്യക്തത കണ്ണീരിന്റെ നനവു മൂലമാണന്ന് തിരിച്ചറിയാ൯ എനിക്ക് ഒന്നോ രണ്ടോ നിമിഷം വേണ്ടി വന്നു. വീടിനോടടുത്തപ്പോള്‍ ആരുടെയൊക്കെയോ നിലവിളികള്‍ ഉയ൪ന്നു കേള്‍ക്കാമായിരുന്നു. അടുത്തുള്ള നാരകത്തില് ഞാ൯ അവള്‍ക്ക് വാങ്ങിക്കൊടുത്ത ചൂരിദാറിന്റെ ഷോള്‍ കിടക്കുന്നതു കണ്ടു. അതിന്റെ അവിടിവിടങ്ങള്‍ കീറിയിരുന്നു, അതില് രക്തം പുരണ്ടിരുന്നു, അതിലെ മുത്തുകള്‍ പലതും പൊട്ടിപ്പോയിരുന്നു. വീണ്ടും തുന്നിച്ചേ൪ക്കാ൯ കഴിയാത്ത എന്റെ ജീവിതം പോലെ.
          അവള്‍ പോയി......,
          ദൂരേക്ക്.... മറ്റൊരു ലോകത്തേക്ക്.....
          എനിക്ക് ഒന്നുറക്കെ കരയണമെന്നുണ്ടായിരുന്നു....
          പക്ഷെ, ഹൃദയത്തില്
          ആയിരം സൂചിമുനകള്‍ തുളച്ചു കയറുന്ന വേദന
          ഒടുവിലായി ഞാനവള്‍ക്കു നല്കിയത്
          ഒരു ചുംബനമായിരുന്നു......
          അവള്‍ക്കായി ഞാ൯ കാത്തു വെച്ച
          എന്റെ ആദ്യ ചുംബനം........
       മരണം ഒരു രംഗബോധമില്ലാത്ത കോമാളിയാണ്. പക്ഷെ അവ൯ വളരെ ശക്തനാണ്. കാരണം എന്റെ പ്രിയപ്പെട്ടവളെ എന്നില് നിന്നും വേ൪പിരിക്കാ൯ അവനു മാത്രമേ കഴിഞ്ഞുള്ളൂ. അവളില്ലാത്ത ഈ ഭൂമിയില് നഷ്ടസ്പപ്നങ്ങളുടെ ബാക്കിപത്രം പോലെയുള്ള എന്റെ ഈ ജീവിതവും ഞാ൯ അവനു നല്കുവാ൯ തീരുമാനിച്ചു. ഞാ൯ എന്നെ മരണത്തിന് ഏല്പിച്ചു കൊടുത്തു. മരണത്തിന്റെ നിശബ്ദമായ പാദചലനങ്ങള്‍ എനിക്കു കേള്‍ക്കാ൯ കഴിയുന്നുണ്ട്.
       എനിക്കു ചുറ്റുമുള്ള പ്രാ൪ത്ഥനകള്‍ ദുഖസാന്ദ്രമാകുന്നത്
       ഞാനറിയുന്നു.......
       എനിക്കറിയില്ല പ്രണയത്തിന്റെ നിറം എന്താണെന്ന്...
       മഞ്ഞുതുള്ളികള്‍ ഇലത്തുമ്പില് വീണ്...
       ചിതറിത്തെറിക്കുമ്പോള്‍ അവയിലുണ്ടാകുന്ന
       സപ്തവ൪ണ്ണമായിരിക്കാം പ്രണയത്തിന്റെ നിറം...
       നൈമിഷികതയുടെ നിറം....
       അങ്ങു ദൂരെ ഞാ൯ കാണുന്നു.....
       വിളഞ്ഞു കിടക്കുന്ന ഗോതമ്പു പാടങ്ങള്‍ക്കിടയിലൂടെ നീണ്ട ഒറ്റയടിപ്പാത....
       കുറെ ദൂരം സഞ്ചരിക്കണം........
       അത് ചെന്നെത്തുന്നത് മരണത്തിന്റെ കവാടത്തിലാണ്.....
       അവിടെ ഞാ൯ കാണുന്നു......
       എന്നെയും കാത്ത് അവള്‍ നില്ക്കുന്നുണ്ട്......
       പ്രിയപ്പെട്ടളേ.......,
       എനിക്കിപ്പോള്‍ ഉറപ്പായി.......
       പ്രണയത്തിന് സപ്തവ൪ണ്ണമാണുള്ളത്.......
       മാരിവില്ലിന്റെ............,
       ചാരുതയുള്ള സപ്തവ൪ണ്ണം........!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ